ഞെട്ടറ്റ പഴുത്തില
കരിയിലയാകുന്ന
കാലമാണ്
കാട്ടില്‍ അതിശൈത്യം.
വസന്തം വേരുകള്‍ക്ക്
നിറം കൊടുത്ത്
ഉടലൊഴിയുമ്പോള്‍
നിന്നിലേക്ക് പറന്ന നീരാവി
കറുത്തമേഘത്തിന്റെ
ക്രുദ്ധമേലങ്കിയണിയും,
ശേഷമുള്ള മിന്നല്‍പെയ്ത്തില്‍
ജീവിതം നഷ്ടപ്പെട്ട്
സ്വപ്നം നേടിയവനെപ്പോലെ
കരിയിലയൊഴുകും!
അതാണ് യാത്ര!,
ഭൂമി ഒപ്പിട്ട് വാങ്ങിയ-
ഹൃദയം
തിരികെ നല്കി
ഭൂമി ഒപ്പിട്ട് വാങ്ങിയ-
ഹൃദയം
തിരികെ നല്കി
മണ്ണിലേക്ക് യാത്രപോയ
കുഞ്ഞിന്റെ മനസുപോലെ,
ജലത്തിന് മുകളിലൂടെ
കാഹളങ്ങളുടെ നടുവില്‍
കൊച്ചു ശവപ്പെട്ടിയായ്
കുമിളകളുടെ
കൊച്ചു ശവപ്പെട്ടിയായ്
കുമിളകളുടെ
സഹയാത്രികനായ്
അരികുകളില്‍ തട്ടി,
കറങ്ങിത്തിരിഞ്ഞ്,
ചുഴികളില്‍പെട്ട്,
ഒടുവില്‍
ആര്‍ദ്രതയില്‍
നിന്നെ തട്ടി
ഒരു കരിയിലയാണന്ന-
റിയുംവരെ
യാത്ര.
പുല്ലിനു തുല്യമീ ജീവിതം വയലിൽ
ReplyDeleteപൂവെന്ന പോലയ്യോ പോകുന്നു തുലവിൽ