Pages

Wednesday 7 August 2013

മനുഷ്യനെ കണ്ടു.


കാടിറങ്ങി
മലയിറങ്ങി
ചുരമിറങ്ങി
പുഴകള്‍ താണ്ടി
വാക്കുകള്‍ 
വന്നു.
തഴമ്പ് കണ്ട്
കറുപ്പ് കണ്ട്
വിയര്‍പ്പ് കണ്ട്
ചോര കണ്ട്
വിലാപം കണ്ട്
അനുഭവം 
വന്നു.
ഹൃദയം കണ്ട്
പ്രണയം കണ്ട്
ദേശം കണ്ട്
മനുഷ്യനെ കണ്ട്
കവിതകള്‍ 
ജ്വലിച്ചു.

Thursday 1 August 2013

ഒരു മരമാകാന്‍


ഒരു മരമാകാന്‍
വിത്തിനെപ്പോലെ ചിന്തിക്കണം
വിത്താകാന്‍ 
പൂവിനെപ്പോലെ ചിരിക്കണം
പൂവിനെപ്പോലെ 
ചിരിക്കാന്‍
കാറ്റിനെപ്പോലെ സഞ്ചരിക്കണം
കാറ്റിനെപ്പോലെ 
സഞ്ചരിക്കാന്‍
കാര്‍മേഘമാകണം
കാര്‍മേഘമായാല്‍
 മഴയായ്‌ പെയ്യാം
മഴപെയ്താല്‍
വിത്തുകള്‍ ചിന്തിക്കും