Pages

Friday 7 December 2012

മരിച്ചവന്‍റെ കവിതാകുറിപ്പ്.....



മിന്നലുകള്‍ ഇണ ചേര്‍ന്ന സന്ധ്യയില്‍,
തലയോട്ടികള്‍ ഉറങ്ങിക്കിടക്കുന്ന
മണ്ണിനെയും ചവിട്ടി മെതിച്ചു-
വെടികൊണ്ട് വരുന്ന കാട്ടുപന്നി.
തലയടിച്ചു വീഴുന്ന കുഴികളില്‍
ജന്മാന്തരങ്ങളുടെ ചീറ്റലുകളും പൊട്ടലുകളും
ജയിലുകളില്‍ സ്വവര്‍ഗത്തിന്‍റെ നിശബ്ധ്ത
ഉഷ്ണത്തിന്റെ ബീജങ്ങളില്‍
ഗോത്രങ്ങളുടെ നിലവിളിപോലെ
ഓര്‍മ്മകള്‍.
പണം കാമമായതും
കാമം രോഗമായ് സംഭോഗിച്ച നൂറ്റാണ്ട്.
ആധുനികതയുടെ അടിവസ്ത്രത്തില്‍
ലെസ്ബിയന്‍ എന്നും
ഗേ എന്നും പേരുകള്‍.
പ്രണയപ്പാച്ചിലില്‍
ഒലിച്ചുപോകുന്ന വിത്തുകളും
തൈച്ചെടികളും.
ഇനിയൊരു മരമായ്‌ വളരില്ല-
മണമായ് പടരില്ല
മധുവായ് നുകരില്ല നിങ്ങള്‍,
ആജീവനാന്തകാലം- വരെ..